Site Network: Personal | My Company | Artist projects | Shop

 

പൊന്നാനിയുടെ ഒരു രേഖാചിത്രം



കേരളത്തിലെ നശിച്ച തൊഴിലാളി വര്‍ഗ്ഗം

കോഴിക്കോട് വിമാനതാവളത്തിലെ ടാക്സി ഡ്രൈവേഴ്സിന്റെ ചൂഷണവും തെമ്മാടിത്തരവും
ഞാന്‍ പൊന്നാനിയിലെത്തിയിട്ട് മാസം ഒന്ന് കഴിഞ്ഞു.ഇതിനിടെ കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് എന്നിവടങ്ങളിലേക്കൊല്ലെ ഹൃസ്വമായൊരു സന്ദര്‍ശനം നടത്തി, അതിലേറ്റവും രസകരമായൊരു യാത്രാനുഭവം കരിപ്പൂര്‍ വിമാനതാവളത്തിലേക്കുള്ള യാത്രയായിരിന്നു, കാലത്ത് ആറുമണി കോഴിക്കോട്ടേയ്ക്ക് തുടങ്ങിയ യാത്ര 8.30 ന് വിമാനതാവളത്തിലെത്തി.. കാത്തിരിപ്പിന് ശേഷം എന്റെ പ്രിയ ചങ്ങാതി എത്തി (കണ്ണൂര്‍ക്കാരന്‍ മൂസയെ വരവേല്‍ക്കാനായിരിന്നു ഞാനവിടെ എത്തിയത്) വാഹനം അവരെ സ്വീകരിക്കാന്‍ ഇല്ലാത്തത് കൊണ്ട്, ട്രൈയില്‍ വഴി പോവാനുള്ള ആദ്യശ്രമമെന്ന നിലയില്‍ ടാക്സി ട്രൈവേഴ്സേനോട് യാത്ര ഫെയര്‍ അന്വേഷിച്ചു, ഫെറോക്കിലേക്ക് 300 രൂപ, കോഴിക്കോട്ടേയ്ക്ക് 450 രൂപ, എന്റെ തീരുമാനം ഇതില്‍ രണ്ടിലേതിലേക്കെങ്കിലും ഒരിടത്തേയ്ക്കാവാം എന്നായിരിന്നു, എന്നാല്‍ മൂസ ഇത്തിരി അതി ബുദ്ധി കാണിച്ചു പരിചയക്കാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്നന്വേഷിക്കട്ടെയെന്ന് പറഞ്ഞ് അവന്റെ സാധനങ്ങള്‍ എന്നെ ഏല്‍പ്പിച്ച് അപ്പുറത്തേയ്ക്ക് പോയി. ഞങ്ങടെ കൂടെ ജോലി ചെയ്തിരുന്ന കാസര്‍ഗോഡുക്കാരന്‍ പ്രകാശനെ അവന്‍ കണ്ടെത്തി, അവന്റെ കൂടെ പോവാന്‍ തീരുമാനിച്ചു, ഇവിടെ തൊഴിലാളി വര്‍ഗ്ഗം ഉണര്‍ന്നു. ഉടനെ കട്ടായം പ്രകാശന്റെ വണ്ടിയില്‍ മൂസയെ കൊണ്ടു പോവാന്‍ അനുവധിയ്ക്കില്ല, ഉടനെ എന്റെ ധര്‍മ്മ രോഷം സടകുടഞ്ഞെഴുന്നേറ്റു.. ഞാന്‍ അവരെ എതിര്‍ത്തു, എല്ലാ ഡ്രൈവേഴ്സ്സും ഒത്തു ചേര്‍ന്നു എനിക്കെതിരെ പടവാളെടുത്തു.. പോടാ പുല്ലുകളെ എന്ന കണക്കേ ഞാനും, നാലഞ്ച് പോലീസുക്കാര്‍ നോക്ക് കുത്തികളായി രസിച്ച് നില്‍ക്കുന്നുമുണ്ട്, എന്റെ ശബ്ദത്തിന് ഇത്തിരി വോളിയം കൂടുതലായതിനാല്‍ യാത്രയ്ക്കാര്‍ വട്ടം കൂടാന്‍ തുടങ്ങി, ഇതിനിടെ ചില നാട്ടുക്കാരും എനിക്കെതിരെ വന്നു. പതുക്കെ പതുക്കെ വാളെടുത്തവര്‍ അപ്രത്യമാവാന്‍ തുടങ്ങി, പ്രകാശന്റെ കാര്‍ ഡ്രൈവറെ പോലീസടക്കം ഭീഷണി മുഴക്കി ഞങ്ങളെ കയറ്റാതെ പോയി. പത്തി മടക്കിയവര്‍ പ്രശ്നപരിഹാരമെന്നോണം വന്നു കോഴിക്കേട് വരെ 250 രൂപയ്ക്ക് കൊണ്ടു പോവാനും തീരുമാനമായി ഞങ്ങടെ തന്നെ ഒരു സ്നേഹിതനെ ബേപ്പൂര്‍ക്കും അതിലെ കയറ്റി അവനും പകുതി ചാര്‍ജ്ജ്. ഇവിടെ ചുരുക്കത്തില്‍ 75% പരാജയം ഞങ്ങള്‍ക്കും 25 % പരാജയം അവര്‍ക്കും ഉന്ന്ടായി, നമ്മുടെ സ്നേഹിതന്‍ മാരുടെ കൂടെ നമ്മുക്ക് പോവാന്‍ പോലും അവകാശമില്ലാതെ തൊഴിലാളി വര്‍ഗ്ഗം സഘടിതമെന്ന് ദുഷിച്ച ആയുധം ഉപയോഗിച്ച് ഞങ്ങളെ നേരിട്ടു..
പേരും പെരുമയും റേഷന്‍ ഷാപ്പില്‍ കൊണ്ടു പോയാല്‍ അരികിട്ടില്ലല്ലോ
കോഴിക്കോട്ട് നിന്ന് അവനെ കണ്ണൂര്‍ ട്രയിനില്‍ കയറ്റി വിട്ട്, ഓട്ടോറിക്ഷക്കാര്‍ക്ക് പേരും പെരുമയും കേട്ട കോഴിക്കോട്ട് നഗരത്തിലെ ഓട്ടോ റിക്ഷയില്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് കെ.എസ്.ആര്‍.ടി സ്റ്റാന്റിലേക്ക് യാത്രയായി കൂടെ അവിടെ വെച്ച് തന്നെ അങ്ങോട്ട് മറ്റൊരു യാത്രക്കാരനും കയറി,മീറ്ററുള്ള ഓട്ടോ റിക്ഷക്കാരന്‍ കേവലം ഒരു കിലോമീറ്റര്‍ ഉള്ള യാത്ര ദൈഘ്യം വണ്‍‌വേയുടെ പേരു പറഞ്ഞ് 15 രൂപ പോയിന്റിനായി കറങ്ങി കെ.എസ്.ആര്‍.ടി സി സ്റ്റാന്റിന് മുന്‍പില്‍ ഞങ്ങളെത്തി, ഡ്രൈവര്‍ ഞങ്ങള്‍ രണ്ടു പേരില്‍ നിന്നായി 15 വീതം ആവശ്യപ്പെട്ടു, അത് കേട്ട് ഞങ്ങള്‍ രണ്ടു പേരും ആശ്ചര്യപ്പെട്ട് ചോദിച്ചു.. അല്ല ഇതെന്ത് ന്യായം ? ഞാന്‍ ചോദിച്ചു .. അല്ല മാഷേ ഞാനാണ് ഓട്ടോ വാടകയ്ക്ക് പിടിച്ചത് ഇയാളെ നിങ്ങള്‍ കയറ്റുകയും ചെയ്തു, ഞാനൊന്നും മിണ്ടുകയും ചെയ്തില്ല സാമാന്യ മര്യാദയ്ക്ക് ഓട്ടോ പിടിച്ച എനിക്കും നിങ്ങള്‍ക്കും നഷ്ടമില്ലാത്ത ഒരു ന്യായമായ ചാര്‍ജ്ജല്ലേ പറയേണ്ടത് ?, ഉടനെ ഡ്രൈവര്‍ .. ക്രൂഡൊയിലിന് വില കുറഞ്ഞിട്ടും പെടോളിന് വില കുറയ്ക്കുന്നില്ല, പിന്നെ ങ്ങളെങ്ങനെ ജീവിയ്ക്കും ? ഉത്തരം ന്യായം അതിന് യാത്രക്കാരെയാണോ ചൂഷണം ചെയ്യേണ്ടത് ? മാന്യമായ രീതിയില്‍ ഞങ്ങള്‍ 10 രൂപ കൊടുത്തു.. ഉടനെ ഡ്രൈവറുടെ ശാപവാക്കുകള്‍ .. എങ്ങനെ കേരളം നന്നാവും, വെറുതെയല്ല രാത്രി ഞങ്ങള്‍ നിങ്ങളില്‍ നിന്ന ഇരട്ടി ചാര്‍ജ്ജ് വാങ്ങേണ്ടി വരുന്നത് (അവര്‍ക്ക് തന്നെ അറിയാം രാത്രിയിലെ ഇവരുടെ കൊള്ള).. ഇത് കേട്ട ഞാനൊന്ന് പരിഹസിച്ച് ചിരിച്ചു. ഇത് ഞങ്ങള്‍ പറയേണ്ടത്, നിങ്ങള്‍ മുന്‍‌കൂട്ട് പറഞ്ഞു .. കോഴിക്കോട് ഓട്ടോറിക്ഷക്കാര്‍ക്കൊരു പേരും പെരുമയും ഉണ്ടായിരുന്നു എന്നാലത് എന്നോ പോയി മറഞ്ഞു.. ഉടനെ മറ്റൊരു ഓട്ടോക്കാരനും കൂടി ചേര്‍ന്ന് .. പേരും പെരുമയും റേഷന്‍ ഷാപ്പില്‍ കൊണ്ടു പോയാല്‍ അരികിട്ടില്ലല്ലോ .

posted by വിചാരം @ 9:35 PM, ,